കുവൈത്ത് സിറ്റി: രാജ്യത്ത് മത്സ്യ വിൽപനയിൽ 26.6 ശതമാനം ഇടിവ് നേരിട്ടതായി സെൻട്രൽ അഡ്മിനിസ്ട്രേഷൻ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടു. പുതിയ കണക്ക് പ്രകാരം 2024ന്റെ ആദ്യ പാദത്തിലാണ് ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 732.85 ടണ്‍ വിറ്റപ്പോള്‍ ഈ വര്‍ഷം 538 ടണ്ണായി കുറഞ്ഞു. എന്നാല്‍, മത്സ്യ വില 7.8 ശതമാനം വർധിച്ച് 2.4 ദീനാറായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ 176 ടണ്ണും ഫെബ്രുവരിയില്‍ 199 ടണ്ണും മാർച്ചിൽ 161 ടണ്‍ പ്രാദേശിക മത്സ്യവുമാണ് വില്പന നടത്തിയത്.
You may also like
‘ഞാൻ സൗദി അറേബ്യയുടെ ഭാഗമാണ്’...
ഇലക്ട്രിക് എയർ ടാക്സിയുടെ...
സ്ത്രീ ഉന്നമനം ലക്ഷ്യമാക്കി മാംസ് & വൈഫ്സ് ആപ്പ്...
മൂന്നാം തവണയും ഷാർജ എമിറേറ്റിലെ ഏറ്റവും മികച്ച...
വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് ഇറാനും അമേരിക്കയും;...
ഒ-ഗോൾഡും, എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയും കൈകോർക്കുന്നു
About the author
