ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയത് 82 ലക്ഷം യാത്രികരാണെന്ന റെക്കോർഡ് നേട്ടം പുറത്തുവിട്ട് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). മേയ് 25 മുതൽ 29 വരെയുള്ള അഞ്ച് ദിവസത്തെ പെരുന്നാൾ അവധിക്കാലത്ത് കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ജനത്തിരക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്. യാത്രക്കാരുടെ എണ്ണത്തിൽ ഇത്തവണയും ദുബായ് മെട്രോ തന്നെയാണ് മുന്നിൽ.
മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിലായി മാത്രം 33 ലക്ഷം ആളുകൾ യാത്ര ചെയ്തു. കൂടാതെ ദുബായ് ടാക്സികൾ വഴി 23 ലക്ഷം പേരും, പൊതു ബസുകൾ വഴി 17.3 ലക്ഷം പേരും യാത്ര ചെയ്തു എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഇതുകൂടാതെ ഷെയേർഡ് മൊബിലിറ്റി സംവിധാനങ്ങൾ വഴി നാല് ലക്ഷത്തിലധികം പേരും, വാട്ടർ ടാക്സികളും ഫെറികളും ഉൾപ്പെടുന്ന മറൈൻ ട്രാൻസ്പോർട്ട് വഴി മൂന്ന് ലക്ഷത്തിലധികം പേരും, ദുബായ് ട്രാം വഴി ഒരുലക്ഷത്തിലധികംപേർ യാത്രകൾ പൂർത്തിയാക്കി.
ഇത്രയും വലിയ ജനത്തിരക്ക് ഉണ്ടായിരുന്നിട്ടും, ആർടിഎയുടെ കാര്യക്ഷമമായ ക്രമീകരണങ്ങൾ കാരണം നഗരത്തിലെ ഗതാഗത സംവിധാനം ഒരിടത്ത് പോലും തടസ്സമില്ലാതെ സുഗമമായി ഉറപ്പാക്കാൻ സാധിച്ചു എന്നത് ദുബായുടെ പൊതുഗതാഗത രംഗത്തെ മറ്റൊരു വലിയ വിജയമായി മാറി.


