Breaking News News Kerala/India

മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ മാത്യു കുഴൽനാടന്‍ നൽകിയ ഹരജി വിജിലൻസ് കോടതി തള്ളി.

Written by themediatoc

സി.എം.ആർ.എൽ എന്ന സ്വകാര്യ കമ്പനിക്ക് ധാതുമണൽ ഖനനത്തിനും ഭൂമി കൈവശം വെക്കാനും വഴിവിട്ട് സഹായം ചെയ്തതിലൂടെ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് മാസപ്പടി നൽകിയെന്ന ആരോപണങ്ങൾ ഹരജിയിൽ ഉന്നയിച്ചിരുന്നത്. ഇതോടൊപ്പം സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽനിന്ന് വീണ പണം കൈപ്പറ്റിയതെന്നും മാത്യു കുഴൽനാടന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകളെന്ന് അവകാശപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാർ സ്വകാര്യ മൈനിങ് പാട്ടക്കരാർ റദ്ദാക്കണമെന്ന് നിർദേശിച്ച ഉത്തരവ്, പാട്ടക്കരാർ റദ്ദാക്കണമെന്ന മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറുടെ ഉത്തരവ്, സ്വകാര്യ കമ്പനികൾക്ക് നൽകിയ പാട്ടക്കരാറുകൾ റദ്ദാക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മൈനിങ് ജിയോളജി ഡയറക്ടർ നൽകിയ കത്ത് അടക്കമുള്ള അഞ്ച് പുതിയ രേഖകൾ മാത്യു കുഴൽനാടൻ കോടതിയിൽ സമർപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെ ഏഴു പേർക്കെതിരെ അന്വേഷണം നടത്തണമെന്ന ഹരജിയിലാണ് തിരുവനന്തപുരം വിജലിൻസ് കോടതി തള്ളിയത്.

കോടതിയുടെ തീരുമാനം അപ്രതീക്ഷിതമെന്നും കേസിൽ നിയമപോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചശേഷം വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

About the author

themediatoc

Leave a Comment