Gulf UAE

ദുബായിൽ പുതിയ 11 ഇടങ്ങളിലേക്ക് കൂടി ഇ-സ്കൂട്ടർ; ട്രാക്കുകളുടെ നീളം 185 കി.മീറ്ററിൽ നിന്ന് 390 കി.മീറ്ററാകും.

Written by themediatoc

ബായ് – 2023 മുതൽ ദുബായിലെ 11 പുതിയ ഇടങ്ങളിൽ കൂടി ഇ-സ്കൂട്ടർ ട്രാക്കുകൾ വരുന്നു. ഇതോടുകൂടി ഇപ്പോൾ നിലവിലുള്ള ഇ-സ്കൂട്ടറിന് അനുമതി നൽകിയിട്ടുള്ള ഇടങ്ങളുടെ എണ്ണം 21 ആയി ഉയരും. ഒപ്പം നിലവിലുള്ള 185 കിലോമീറ്ററിനെ മറികടന്ന് ട്രാക്കുകളുടെ നീളം 390 കിലോമീറ്ററായി വർധിക്കും.

ദുബായിൽ നിലവിൽ 10 മേഖലകളിലാണ് ഇ-സ്കൂട്ടർ അനുമതിയുള്ളത്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊലേവാദ്, ദുബൈ ഇന്‍റർനെറ്റ് സിറ്റി, അൽ റിഗ്ഗ, ജുമൈറ ലേക് ടവേഴ്സ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, പാം ജുമൈറ, സിറ്റി വാക്ക് എന്നിവിടങ്ങളിലാണ് അനുവദിച്ച ട്രാക്കുകൾ നിലവിലുള്ളത്. ഒപ്പം കറാമയിലും, ഖിസൈസ്, മൻഖൂൽ, തുടങ്ങിയ ഭാഗങ്ങളിലെ സുരക്ഷിത റോഡുകളിലും ആർ.ടി.എ നിലവിൽ അനുമതി നൽകിയിട്ടുണ്ട്.

എന്നാൽ പുതുതായി നിർമിക്കുന്ന പാതകൾ ദുബൈയിലെ വിവിധ ഗതാഗത കേന്ദ്രങ്ങളെയും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെയും ബന്ധിപ്പിച്ചാണ് നിർമിക്കുക. ഇതോടുകൂടി പാർക്കുകളും, മാളുകളും ഉൾപ്പെടെ 18 പ്രധാന വിനോദ കേന്ദ്രങ്ങളിലൂടെ ട്രാക്ക് കടന്നുപോകും. ഇത്തരം പുതിയ സേവനം വഴി 1.14 ലക്ഷം താമസക്കാർക്ക് പുതിയ ട്രാക്ക് ഉപകാരപ്പെടുന്നതായിരിക്കും. യാത്രക്കാർക്ക് ഇ-സ്കൂട്ടറുമായി ഇവിടെയെത്തി ബസിലോ മെട്രോയിലോ യാത്ര തുടരാൻ കഴിയും.

അൽ തവാർ 1, അൽ തവാർ 2, ഉമ്മു സുഖീം, ഗർഹൂദ്, മുഹൈസിന 3, ഉമ്മു ഹുറൈർ 1, അൽ സഫ 2, അൽ ബർഷ സൗത്ത് 2, അൽ ബർഷ 3, അൽഖൂസ് 4, നാദൽ ഷെബ 1 എന്നീ മേഖലകളെയാണ് പുതിയ ഇ-സ്കൂട്ടർ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം ഓരോ കേദ്രങ്ങളിലും, മെട്രോ, ബസ് സ്റ്റേഷനുകളിൽ ഇ-സ്കൂട്ടർ പാർക്ക് ചെയ്യാൻ സൗകര്യവുമൊരുക്കുന്നുണ്ട്. നിലവിലെ ഗതാഗതക്കുരുക്കിന് വഴിതെളിക്കുന്ന സ്വകാര്യ വാഹന ഉപയോഗം കുറക്കാനും ഇത്തരം സംവിധാനം ഉപകരിക്കും.

നിലവിലെ പ്രദേശങ്ങളിൽ നടപ്പിലാക്കിയ ഇ-സ്കൂട്ടർ സാങ്കേതിക പഠനങ്ങൾ നടത്തിയ ശേഷമാണ് പുതിയ ട്രാക്കുകൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നിശ്ചയിച്ചത് എന്നും, അന്താരാഷ്ട്ര നിലവാരത്തിലാണ് നിർമാണമെന്നും, പുതിയ ട്രാക്കുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാൻ മത്താർ അൽ തായർ പറഞ്ഞു. പൊതു ജങ്ങൾക്കായുള്ള ഗതാഗത സൗകര്യം, ജനസംഖ്യ, അടിസ്ഥാന സൗകര്യം തുടങ്ങിയവ ഇത്തരം ഒരു പദ്ധതിക്കായി വിലയിരുത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വേഗത 40 കിലോമീറ്ററിൽ നിന്ന് 30 ആയി ചുരുക്കിയേക്കും. ദുബൈ പൊലീസുമായി ചേർന്ന് ആർ.ടി.എ ഇ-സ്കൂട്ടർ യാത്രക്കാർക്കായി നിയമങ്ങളും തയാറാക്കിയിട്ടുണ്ട്.

About the author

themediatoc

Leave a Comment